top of page
Writer's picturekvnaveen834

❤️ഗഹനാതീതമായ സ്നേഹം ❤️

റോമർ 8:32

സ്വന്ത പുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏൽപ്പിച്ചു തന്നവൻ അവനോടുകൂടെ സകലവും നമുക്ക് നൽകാതിരിക്കുമോ?

ഈ വാക്യത്തെ കൂടുതൽ മനസ്സിലാക്കുംതോറും ഒരു ചോദ്യം എന്നെ വല്ലാതെ മതിച്ചുകൊണ്ടിരുന്നു. പ്രിയ പിതാവേ, സ്വന്തം പുത്രനെ ത്യജിച്ച് ഈ ഏഴയെ വീണ്ടെടുക്കാൻ അങ്ങയെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അതെ... വ്യക്തമായ ഉത്തരമില്ലാത്ത, കൃത്യമായ കാരണത്തെ നൽകാൻ കഴിയാത്ത ഒരു ചോദ്യം. നമ്മുടെ നിലനിൽപ്പിനെ ഗൗനിക്കപ്പോലും ചെയ്യാത്ത ഒരു വ്യക്തിക്ക് വേണ്ടി നമ്മുടെ ഹൃദയത്തോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഒരു വ്യക്തിയെ വിട്ടുകൊടുക്കുന്നതിനെപ്പ റ്റി ചിന്തിക്കാൻ പോലും നമുക്ക് കഴിയുമോ? ആ ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇല്ല എന്നുതന്നെയാണ്.

ഒരു യുഗാന്ത്യത്തോളം ജീവിച്ചിരുന്നാലും നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത സ്നേഹത്താൽ നമ്മുടെ പ്രിയ പിതാവ് നമ്മെ സ്നേഹിച്ചു. നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതികളെ മറികടക്കുന്ന, നമ്മുടെ ധാരണകൾക്ക് അതീതമായ ഒരു സ്നേഹം. അവിടുന്ന് നമ്മെക്കുറിച്ച് ഓർത്തപ്പോൾ സ്വന്തം പുത്രനെപ്പറ്റിയുള്ള കരുതലുകൾ തികച്ചും അപ്രധാനമാകുന്ന ഒരു അവസ്ഥയിലേക്ക് താണു ചിന്തിക്കുവാൻ ഇടയായിത്തീർന്നു. ആർക്കുവേണ്ടിയാണ് അത് ചെയ്തത്? ഈ അരിഷ്ടരായ നമുക്ക് വേണ്ടിയോ? പ്രിയ പിതാവേ, ആ ത്യാഗം അല്ലേ അങ്ങയുടെ സ്നേഹത്തിനെ അത്രയേറെ ഉന്നതവും ശ്രേഷ്ഠവും അവർണ്ണനീയവും ആക്കുന്നത്......?

പ്രിയ സഹോദരങ്ങളെ,

നാം സ്നേഹിക്കപ്പെടുന്നത് അങ്ങേയറ്റത്തോളം ചെന്ന് നമ്മെ തന്റെ സ്വന്തമാക്കിയ പിതാവിനാലാണ്. പിന്നെ വ്യാകുലരാകേണ്ട ആവശ്യം എന്താണ്? പരിധികൾ ഇല്ലാത്ത വ്യാപ്തിയാൽ നമ്മെ സ്നേഹിക്കുന്ന പിതാവ് നമ്മോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും.

അതിനാൽ പ്രതീക്ഷകൾ നഷ്ടപ്പെടുത്തി നിരാശരാകേണ്ട കാര്യമില്ല. നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി എല്ലാ കാര്യങ്ങളും അവിടുന്നിന്റെ കരങ്ങളിൽ ഭരമേൽപ്പിക്കുക. അവിടുന്നിന്റെ ഹിതം അനുസരിച്ച് പ്രാർത്ഥിക്കുകയും ജീവിക്കുകയും ചെയ്യുക. അവിടുന്ന് നമ്മെ വഴി നടത്തും, തീർച്ച.

🙏🙏 ദൈവത്തിന് സ്തോത്രം 🙏🙏


✍️ writen by : sis Acsah Nelson


19 views0 comments
Writer's picturekvnaveen834

ഹന്നയുടെ ജീവിതം നൽകുന്ന പാഠങ്ങൾ




ബൈബിളിന്റെ താളുകൾ പരിശോധിക്കുമ്പോൾ ദൈവത്തിങ്കലുള്ള ഉറച്ച വിശ്വാസത്താൽ ബലഹീനതയിൽ ശക്തി പ്രാപിച്ച വിശ്വാസവീരരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് കാണുവാനായി കഴിയും. ആ ഗണത്തിൽ ഏറ്റവും കമനീയമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയാണ് ഹന്ന.ഏൽക്കാനയുടെ രണ്ടു ഭാര്യമാരിൽ ഒരുവളായിരുന്നു ഹന്ന. മറ്റവൾക്ക് പെനിന എന്ന് പേര്, പെനിനക്ക് മക്കൾ ഉണ്ടായിരുന്നു. എന്നാൽ ഹന്നക്ക് മക്കൾ ഇല്ലായിരുന്നു. യഹോവ ഹന്നയുടെ ഗർഭം അടച്ചിരുന്നു. ഹന്നയുടെ ജീവിതത്തിൽ നിന്നുള്ള ചില ആത്മീയ സത്യങ്ങളാണ് ഈ എഴുത്തിലെ പ്രതിപാദ്യ വിഷയം.



1.ഹന്നക്ക് ഒരു പ്രതിയോഗി ഉണ്ടായിരുന്നു.(1 ശമു 1.6)

ഹന്നയുടെ ഗർഭം യഹോവ അടച്ചിരുന്നതിനാൽ ഹന്നയുടെ പ്രതിയോഗി തന്നെ വ്യസനിപ്പിച്ചിരുന്നു, എങ്കിലും ഹന്ന വിശ്വാസത്തിൽ ക്ഷീണിച്ചില്ല, നമുക്കും ഒരു പ്രതിയോഗിയുണ്ട്.സാത്താനാണ് നമ്മുടെ പ്രതിയോഗി. നമ്മെ വ്യസനിപ്പിക്കാനായി അവൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും(1 പത്രോസ് 5.8) അലറുന്ന സിംഹം പോലെ സാത്താൻ നമ്മെ വിഴുങ്ങി കളയാനായി ശ്രമിച്ചുകൊണ്ടേയിരിക്കും.വിശ്വാസത്തിൽ തളരാതെ ഹന്നയെ പോലെ മുന്നോട്ട് പോകാൻ പ്രതിയോഗിയെ ജയിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ



2.ഹന്നയുടെ പ്രതിജ്ഞ :

ഹന്ന ദൈവത്തിന്റെ മുമ്പാകെ ഒരു നേർച്ച അഥവാ പ്രതിജ്ഞ നേർന്നു. ഹന്നയെ മറക്കാതെ ഒരു പുരുഷ സന്താനത്തെ നൽകിയാൽ അവനെ ജീവപര്യന്തം യഹോവക്ക് നൽകാമെന്ന് ഹന്ന നേർച്ച നേർന്നു. ഹന്ന കേവലം നേർച്ച നേരുക മാത്രമല്ല അത് നിവർത്തിക്കുകയും ചെയ്തു.വലിയ വില കൊടുത്തു താൻ അത് നിവർത്തിച്ചു. ന്യായാധിപന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യിപ്താഹ് രാജാവും തന്റെ നേർച്ചയെ ഓർത്ത് ഏക മകളെ യാഗം അർപ്പിച്ച (ന്യായ 11.30-39) ചരിത്രവും ഇതിനു സമാനമാണ്.നാം പലപ്പോഴും തീരുമാനമെടുത്ത് അത് പാലിക്കാൻ കഴിയാത്തവരായി തീർന്നു പോകാറുണ്ട്, ദൈവം ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണത് (സ ഭാപ്രസംഗി 5.4, 5 )നേർന്നിട്ടു കഴിക്കാതിരിക്കുന്നതിനേക്കാൾ നേരാതിരിക്കുന്നത് നല്ലത്.നേർച്ച നേരാനും വിലകൊടുത്ത് അത് നിറവേറ്റുവാനും ദൈവം നമുക്ക് കൃപ നൽകട്ടെ.







3.ഹന്നയുടെ പ്രാർത്ഥന 

ഹന്നയുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത് തന്റെ പ്രാർത്ഥനയാണ്.വലിയ പ്രയാസങ്ങൾ നേരിടുമ്പോഴും ഹന്ന പ്രാർത്ഥന ജീവിതത്തിൽ, പിറകോട്ടുള്ള യാത്ര നാം കാണുന്നില്ല.മാനുഷികമായി ചിന്തിച്ചാൽ പ്രാർത്ഥന ജീവിതത്തിലും ആത്മീയ ജീവിതത്തിലും പുറകോട്ടു പോകാൻ മതിയായ കാരണങ്ങൾ ഉണ്ടായിട്ടും ഹന്ന അതിൽ മുൻപോട്ടു പോകുന്നോളായിരുന്നു. തന്റെ മനോവിഷമം അതികഠിനമായതിനാൽ പ്രാർത്ഥനയുടെ ശബ്ദം പുറകോട്ട് വന്നില്ല. തന്റെ പ്രാർത്ഥനയുടെ തീവ്രത അത്യധികം ആയിരുന്നു. ഹന്ന മകനെ ആലയത്തിൽ സമർപ്പിച്ചതിനുശേഷവും നിരന്തരമായി പ്രാർത്ഥിച്ചു കാണും, അതുകൊണ്ടാണ് ശമുവേൽ മികച്ച പ്രവാചകൻ ആയി തീർന്നത്. നമുക്കും നമ്മുടെ മക്കളെ ഓർത്തു നിരന്തരം പ്രാത്ഥിക്കാം. അവർ ദൈവ വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് വീര്യം പ്രവർത്തിക്കുന്നവരാകുവാൻ അതുമൂലം ഇടയാകും. ഹന്നയുടെ ജീവിതം നമുക്കും ഒരു പ്രചോദനം ആയിരിക്കട്ടെ,ദൈവം നമ്മെ അതിനായി സഹായിക്കട്ടെ.



Written by - Bro Lijoice c Jose

Nellikunnu

Thirssur

34 views0 comments
Writer's picturekvnaveen834

அன்னாளின் வாழ்க்கையிலிருந்து சில பாடங்கள்

லிஜாய்ஸ் சி. ஜோஸ், நெல்லிக்குந்நு

பைபிளின் பக்கங்களை நாம் பரிசோதித்து பார்க்கும்போது, ​​கர்த்தர் மீதுள்ள உறுதியான நம்பிக்கையால் பலவீனத்தில் பலப்படுத்தப்பட்ட விசுவாச வீரர்களின் வரலாறு பதிவு செய்யப்பட்டிருப்பத்தைக் காணலாம். அந்த வகையில் மிகவும் விரும்பப்படும் பதவியை வகிக்கும் நபர் அன்னாள். எல்க்கானாவின் இரண்டு மனைவிகளில் அன்னாளும் ஒருத்தி. மற்றவளின் பெயர் பெனின்னா. பெனின்னாவுக்கு குழந்தைகள் இருந்தனர். ஆனால் அன்னாளுக்கு குழந்தைகள் இல்லை. அன்னாளின் கர்ப்பத்தை கர்த்தர் அடைத்திருந்தார். அன்னாளின் வாழ்க்கையில் இருந்து சில ஆவிக்குரிய சத்தியங்களே இந்த செய்தியின் முக்கிய விஷயம்.

1. அன்னாளுக்கு ஒரு எதிரி இருந்தாள். (1 சாமு 1:6)

அன்னாளின் கர்ப்பத்தை கர்த்தர் அடைத்திருந்ததால் அன்னாளின் எதிரி அவளை தொந்தரவு செய்தாள், ஆனால் அன்னாள் விசுவாசத்தில் சோர்வடையவில்லை. நமக்கும் ஒரு எதிரி இருக்கிறான். சாத்தான் தான் நம் எதிரி. அவன் நம்மைத் தொந்தரவு செய்யத் தொடர்ந்து பாடுபடுவான். (1 பேதுரு 5:8) கெர்ச்சிக்கிற சிங்கம் போல சாத்தான் நம்மை விழுங்க முயற்சி செய்து கொண்டே இருப்பான். விசுவாசத்தில் கைவிடாமல் அன்னாளை போல முன்னேற கர்த்தர் நமக்கு உதவி செய்வாராக.

2. அன்னாளின் உறுதிமொழி:

அன்னாள் கர்த்தருக்கு முன்பாக ஒரு உறுதிமொழி அல்லது பொருத்தனை பண்ணினாள். அன்னாளை மறவாமல் ஒரு ஆண் குழந்தையைக் கொடுத்தால் அவனை வாழ்நாள் முழுவதும் கர்த்தருக்கே கொடுப்பதாக அன்னாள் பொருத்தனை செய்தாள். அன்னாள் ஒரு பொருத்தனையை மட்டும் செய்யவில்லை, அவள் அதை நிறைவேற்றினாள், அவள் அதை ஒரு பெரிய விலை கொடுத்து நிறைவேற்றினாள். நியாயாதிபதிகள் புத்தகத்தில் உள்ள யெப்தா ராஜா தனது பொருத்தனையின்படியே தன்னுடைய ஒரே மகளை தியாகம் செய்த சம்பவமும் இதே போன்றதே (நியாயாதிபதிகள் 11:30-39) நாம் அடிக்கடி தீர்மானங்களை எடுக்கிறோம், அவற்றைக் கடைப்பிடிக்க முடியாமல் போகிறோம். கர்த்தர் இதை ஒருபோதும் விரும்புவதில்லை (பிரசங்கி 5:4,5) நேர்ந்துகொண்டதைச் செய்யாமற்போவதைப்பார்க்கிலும், நேர்ந்துகொள்ளாதிருப்பதே நலம். பொருத்தனைகளை செய்யவும், கிரையம் கொடுத்து அதை நிறைவேற்றவும் கர்த்தர் அருள் புரிவாராக.

3. அன்னாளின் ஜெபம்:

தனது ஜெபமே அன்னாளின் வாழ்க்கையை வித்தியாசப் படுத்துகிறது. பெரிய பிரச்சனைகளை சந்தித்தபோதும் அன்னாள் ஜெப வாழ்க்கையில் பின்னிட்டு போனதாக காண முடியாது. உண்மையில் பார்த்தால், ஜெப வாழ்க்கையிலும் ஆவிக்குரிய வாழ்க்கையிலும் பின்னோக்கிச் செல்ல அன்னாளுக்கு போதுமான காரணங்கள் இருந்தாலும், அவள் முன்னேறி சென்று கொண்டிருந்தாள். அவளுடைய மனதின் வேதனை அதிகமாக இருந்ததினால் ஜெபத்தின் சத்தம் வெளியே கேட்கவில்லை. அவளுடைய ஜெபத்தின் தீவிரம் அதிகமாகவே இருந்தது. அன்னாள் தன் மகனை தேவாலயத்திற்கு அளித்த பிறகும் ஜெபம் செய்து இருப்பாள், எனவே தான் சாமுவேல் ஒரு பெரிய தீர்க்கதரிசி ஆனார். நாமும் நம் பிள்ளைகளுக்காக தொடர்ந்து ஜெபிப்போம். அதன் காரணமாக அவர்கள் விசுவாச வாழ்க்கையில் வீரர்களாக திகழ முடியும். அன்னாளின் வாழ்க்கை நமக்கு ஒரு எடுத்துக்காட்டாக அமையட்டும். கர்த்தர் நமக்கு உதவி செய்வாராக



Written by Br. Lijoice C. Jose

Translation : Sis. Tephilla Mathew

31 views0 comments
bottom of page