top of page
Writer's picturekvnaveen834

ഒരു ചിന്ത

വിശ്വാസം

Heb 11:1 "വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. "

പ്രിയരേ ! നമുക്ക് വിശ്വാസത്തിന്റെ ഒരു നിർവചനം മുകളിൽ പറഞ്ഞ രീതിയിൽ കാണുവാൻ കഴിയുന്നു. അതിലേക്ക് നമ്മെ നയിക്കുന്ന വിശ്വാസത്തിന്റെ 5 step കൾ താഴെ പ്പറയുന്നു.

1. വിശ്വാസത്തിൽ ക്ഷിണിക്കാതിരിക്കുക

2. അവിശ്വാസത്തിൽ സംശയിക്കരുത്

3. വിശ്വാസത്തിൽ ശക്തി പെടുക

4. ദൈവം ശക്തൻ എന്ന് പൂർണമായ ഉറപ്പ് ഉണ്ടാകുക

5. ദൈവത്തിന് മഹത്വം കൊടുക്കുക

ഇതിന് ആധാരമായി Rom 4 : 19 - 22 പരിശോധിക്കുക. അവിടെ വിശ്വാസത്തിന് മാതൃകയായി നമുക്ക് അബ്രഹാമിനെ കാണുവാൻ കഴിയും. Abraham എന്താണ് ചെയ്തത്. ഈ 5 step കളും തന്റെ ജീവിതത്തിൽ പാലിക്കപ്പെട്ടു.

1. Rom 4 : 19 -- "വിശ്വാസത്തിൽ ക്ഷിണിച്ചില്ല"

100 വയസുള്ള Abraham തന്റെ ശരീരം നിര്ജ്ജിവമായിപ്പോയതും 90 വയസുള്ള സാറയുടെ ഗർഭപാത്രത്തിന്റെ നിർജീവത്വം ഗ്രഹിച്ചിട്ടും, ഇവിടെ "ഗ്രഹിച്ചിട്ടും" എന്ന പദത്തിന്റെ അർത്ഥത്തിന് വളരെ വ്യാപ്തിയുണ്ട് (ധ്യാനാത്മകമായി ഈ ഭാഗം നാം വായിച്ചാൽ നമ്മിലേക്ക് അത് ഉത്തേജിക്കപ്പെടുന്നു) അങ്ങനെ അവരുടെ രണ്ടു പേരുടെയും ശരീരത്തിന്റെ നിർജീവത്വം ഗ്രഹിച്ചിട്ടും അഥവാ മനസ്സിലാക്കിയിട്ടും വിശ്വാസത്തിൽ ക്ഷിണിച്ചില്ല ( ഈ വർത്തമാന കാലത്തിൽ പറഞ്ഞാൽ physically അവർ able അല്ല അഥവാ മെഡിക്കൽ സയൻസിൽ സാധ്യമല്ലാത്തതായ ഒരു കാര്യം). അവിടെ അബ്രഹാം മറ്റെന്തിനേക്കാളും ഉപരിയായി ദൈവത്തിന്റെ വാഗ്‌ദത്തത്തിൽ അല്ലെങ്കിൽ ദൈവത്തിലുള്ള വിശ്വാസത്തിൽ ക്ഷിണിച്ചില്ല.

2. Rom 4 : 20 -- "അവിശ്വാസത്താൽ സംശയിക്കാതെ"

ഇവിടെ അബ്രഹാം ദൈവ വാഗ്‌ദത്തത്തിൽ അവിശ്വാസത്താൽ സംശയിച്ചില്ല. തനിക്കും സാറായ്ക്കും പ്രായത്തിന്റെതായ ശാരീരിക പരിമിതികൾ ഉള്ളത് കൊണ്ട് ദൈവം പറഞ്ഞതായ കാര്യം നടക്കുമോ എന്ന് അവിശ്വസിച്ചില്ല, സംശയിച്ചില്ല.

3. Rom 4 : 21 -- "അവൻ വാഗ്‌ദത്തം ചെയ്തത് പ്രവർത്തിക്കുവാനും ശക്തൻ എന്ന് പൂർണമായി ഉറച്ചു"

അബ്രഹാം, ദൈവം ശക്തൻ എന്ന് പൂർണമായി ഉറച്ചു എന്ന് വായിക്കുന്നു. ദൈവത്തിന്റെ ശക്തിയിൽ, അവിടുത്തെ വല്ലഭത്വത്തിൽ അബ്രഹാമിന് ഉറപ്പുണ്ടായിരുന്നു തന്റെയും സാറായുടെയും ബലഹീനത എന്തുമാകട്ടെ അവിടെ ദൈവത്തിന്റെ ശക്തി വ്യപരിക്കും അവിടുത്തെ വല്ലഭത്വത്തിൻ കരം പ്രവർത്തിക്കും എന്ന് താൻ പൂർണമായി ഹൃദയത്തിൽ ഉറച്ചിരുന്നു.

5. Rom 4 : 20 -- " ദൈവത്തിന് മഹത്വം കൊടുത്തു".

അബ്രഹാം ഇങ്ങനെ വിശ്വാസത്തിൽ ക്ഷിണിക്കാത? , സംശയിക്കാതെ, ശക്തിപ്പെട്ടത് കൊണ്ട്, ഹൃദയത്തിൽ ആ ഉറപ്പ് ലഭിച്ചു. അതു വഴി തനിക്ക് ദൈവത്തിനു മഹത്വം കൊടുക്കുവാൻ ഇടയായി.

Phil 4 : 6 - "എല്ലാറ്റിലും പ്രാർത്ഥനായാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ "സ്തോത്രത്തോടു കൂടെ" ദൈവത്തോട് അറിയിക്കുക". ഇവിടെ പൗലോസും പറയുന്നത് സ്തോത്രത്തോടെ അഥവാ ദൈവത്തെ മഹത്വ പെടുത്തി അറിയിക്കുവാൻ.

1Thesso 5 : 17,18 - "ഇടവിടാതെ പ്രാർത്ഥിക്കുവിൻ, എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ" ഇവിടെയും ദൈവത്തെ മഹത്വപ്പെടുത്താൻ പൗലോസ് ആഹ്വനം ചെയ്യുന്നു. വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ശരിയായി പ്രാത്ഥിക്കാനും കഴിയുകയുള്ളു. നാം പ്രാർത്ഥിക്കുന്നത് ആരോടാണോ ആ ദൈവത്തിന് തന്റെ വിഷയത്തിൻ മേൽ പ്രവർത്തിക്കാൻ കഴിയും എന്നുള്ള ഒരു ഉത്തമമായ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ, പ്രാര്ഥിച്ചിട്ടു കാര്യമുള്ളൂ.

ഈ തരത്തിൽ ഈ ലോകത്തിൽ ജീവിക്കുന്ന നമുക്ക് ഓരോരുത്തർക്കും പല വിധമായ ആവശ്യങ്ങൾ ഉണ്ട്, ആഗ്രഹങ്ങൾ ഉണ്ട്. നാം നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ എന്റെ ദൈവം അത് പ്രവർത്തിക്കാൻ മതിയായവൻ എന്ന് വിശ്വസിക്കാറുണ്ടോ? നമ്മുടെ പ്രാർത്ഥനയുടെ വിഷയത്തിൽ ദൈവം പ്രവർത്തിക്കാൻ താമസിക്കുമ്പോൾ നാം വിശ്വാസത്തിൽ ക്ഷിണിച്ചു പോകാറുണ്ടോ? ദൈവത്തെ നാം സംശയിച്ചിട്ടുണ്ടോ? നമ്മുടെ ആവശ്യങ്ങൾ, അല്പം താമസിച്ചാലും ദൈവം നടത്തുവാൻ പ്രാപ്തൻ എന്ന് ദൈവത്തിൽ വിശ്വസിച്ചു ശക്തി പെടാറുണ്ടോ? നമ്മുടെ വിഷയത്തിൻ മേൽ ദൈവം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ഒരു പൂർണ്ണമായ ഉറപ്പ് നമുക്ക് ഉണ്ടോ? എങ്കിൽ ആ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന് ഓരോ ദിവസവും മഹത്വം കൊടുക്കാൻ സാധിക്കുന്നുണ്ടോ? ദൈവമേ !! അവിടുന്ന് എന്റെ വിഷയത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ സ്തോത്രം എന്ന് നമുക്ക് പറയാൻ കഴിയണം. അവിടെ യാണ് ബൈബിൾ പറയുന്നത് പോലെ അബ്രഹാമിനെ നമുക്ക് മാതൃകയാക്കുവാൻ കഴിയുന്നത് . നമ്മുടെ വിഷയം എന്തു മാകട്ടെ! മനുഷ്യരുടെ നോട്ടത്തിൽ, സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, ലോകത്തിന്റെ വ്യവസ്ഥക്ക് അനുസരിച്ചു്, മെഡിക്കൽ സയൻസിൽ, അങ്ങനെ ഏതു രീതിയിൽ ആയാലും നടക്കുവാൻ സാധിക്കാത്തതായി നാം ചിന്തിക്കുന്നുണ്ടോ? എങ്കിൽ പ്രിയരേ ! ബൈബിൾ ന്റെ അടിസ്ഥാനത്തിൽ പറയുന്നു, ഈ 5 step കൾ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക. അത് നമുക്ക് കഴിയുന്നതാണ് എന്ന് അബ്രഹാമിന്റെ ജീവിതം ഉദാഹരണമായി നമുക്ക് കാണാൻ കഴിയും. നമ്മെ പോലെ ഒരു മനുഷ്യനായിരുന്നു അബ്രഹാം. അപ്പോൾ ഇത് നമുക്കും സാധിക്കും. അങ്ങനെയെങ്കിൽ നാം പ്രാർത്ഥിക്കുന്ന വിഷയത്തിൽ അത്യുന്നതനായ ദൈവം പ്രവർത്തിക്കും എന്നുള്ള വിശ്വാസത്തിൽ ക്ഷിണിച്ചു പോകാതെ, ദൈവ കരത്തെ സംശയിക്കാതെ, പ്രതികൂലങ്ങളുടെ മധ്യത്തിൽ ഓരോ ദിവസവും വിശ്വാസത്തിൽ ശക്തിപ്പെട്ടുകൊണ്ട് (അബ്രഹാമും സാറയും പല പ്രതികൂലങ്ങളും നേരിട്ടവരാണ് ), നമ്മുടെ പ്രാർത്ഥനയുടെ വിഷയത്തിൽ ദൈവം പ്രവർത്തിക്കാൻ ശക്തൻ, യഹോവയാൽ കഴിയാത്ത വല്ല കാര്യവുമുണ്ടോ? എന്ന് പൂർണമായി ഉറച്ചു കൊണ്ട്, ദൈവം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനായി, (പ്രവർത്തിച്ചതിനായി ) സ്തോത്രം ചെയ്ത്, ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ ! വിശ്വാസത്തിൽ അബ്രഹാമിനെ മാതൃകയാക്കി നമുക്ക് ജീവിക്കാം. അതാണ് സൃഷ്ടിതാവായ ദൈവം തന്റെ സൃഷ്ടികളിൽ നിന്ന് ആഗ്രഹിക്കുന്നത്. അതിനായി ദൈവം നമ്മെ ബലപ്പെടുത്തട്ടെ !

ദൈവ നാമം വാഴ്ത്തപ്പെടുമാറാകട്ടെ !! ആമേൻ !!


Written by ✍✍✍✍✍✍✍✍✍✍✍

Sis Reny saji Muscat

35 views0 comments

ஊக்கமளிக்கும் சிந்தனை 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•

கர்த்தரிடத்தில் திரும்புங்கள்!

நெகேமியா 1: 5-9

⁵ பரலோகத்தின் தேவனாகிய கர்த்தாவே, உம்மில் அன்புகூர்ந்து, உம்முடைய கற்பனைகளைக் கைக்கொள்ளுகிறவர்களுக்கு, உடன்படிக்கையையும் கிருபையையும் காக்கிற மகத்துவமும் பயங்கரமுமான தேவனே,

⁶ உமது அடியாராகிய இஸ்ரவேல் புத்திரருக்காக இன்று இரவும்பகலும் உமக்கு முன்பாக மன்றாடி, இஸ்ரவேல் புத்திரராகிய நாங்கள் உமக்கு விரோதமாகச் செய்த பாவங்களை அறிக்கையிடுகிற அடியேனுடைய ஜெபத்தைக்கேட்கிறதற்கு, உம்முடைய செவி கவனித்தும், உம்முடைய கண்கள் திறந்தும் இருப்பதாக; நானும் என் தகப்பன் வீட்டாரும் பாவஞ்செய்தோம்.

⁷ நாங்கள் உமக்கு முன்பாக மிகவும் கெட்டவர்களாய் நடந்தோம்; நீர் உம்முடைய தாசனாகிய மோசேக்குக்கற்பித்த கற்பனைகளையும், கட்டளைகளையும், நியாயங்களையும் கைக்கொள்ளாதேபோனோம்.

⁸ நீங்கள் கட்டளையை மீறினால், நான் உங்களை ஜாதிகளுக்குள்ளே சிதறடிப்பேன் என்றும்,

⁹ நீங்கள் என்னிடத்தில் திரும்பி, என் கற்பனைகளைக் கைக்கொண்டு, அவைகளின்படி செய்வீர்களானால், உங்களிலே தள்ளுண்டு போனவர்கள் வானத்தின் கடையாந்தரத்தில் இருந்தாலும், நான் அங்கேயிருந்து அவர்களைச் சேர்த்து, என் நாமம் விளங்கும்படி நான் தெரிந்துகொண்ட ஸ்தலத்துக்கு அவர்களைக் கொண்டுவருவேனென்றும் தேவரீர் உம்முடைய தாசனாகிய மோசேக்குக் கட்டளையிட்ட வார்த்தையை நினைத்தருளும்'

நாம் ஒவ்வொருவரும் நம் வாழ்வில் ஒரு காலகட்டத்தை அனுபவித்திருக்கலாம், அப்போது நாம் கர்த்தரிடமிருந்து விலகி, அவருடனான அந்த ஆழமான தொடர்பையும் உண்மையான உறவையும் இழந்து, ஒற்றுமையின் உண்மையான மகிழ்ச்சியை மங்கச் செய்து வாழ்ந்திருக்கலாம். இதற்கு பல்வேறு காரணங்கள் இருக்கலாம், ஆனால் பாவம் பெரும்பாலும் நம்மை வழிதவறச் செய்யும் முதன்மைக் குற்றவாளியாக நிற்கிறது.

இந்த பகுதியில், நம் தேவனுடைய தெய்வீக பண்புகளைப் பற்றி படிக்கிறோம். அவர் பெரியவர் மற்றும் அற்புதமானவர், தம்மை நேசித்து, அவருடைய கட்டளைகளுக்குக் கீழ்ப்படிகிறவர்களுக்கு அவருடைய அன்பின் உடன்படிக்கையை உண்மையுடன் கடைப்பிடிக்கிறார். இஸ்ரவேலைத் தம்முடைய வல்லமையினாலும் பெலத்தினாலும் மீட்டுக்கொண்ட பரலோகத்தின் தேவன் அவர்.

துக்கத்துக்குரிய காரியம் என்னவென்றால், இஸ்ரவேல் பாவம் செய்து கர்த்தரை விட்டு விலகியதையும் வாசிக்கிறோம். அவர்கள் துன்மார்க்கமாக நடந்து கொண்டார்கள், கட்டளைகளுக்குக் கீழ்ப்படியவில்லை, உண்மையற்றவர்களாக இருந்தார்கள்.

இருப்பினும், இஸ்ரேலின் தார்மீக குறைபாடுகளுக்கு மத்தியில், நம்பிக்கையின் கலங்கரை விளக்கம் பிரகாசிக்கிறது. தம்முடைய மக்கள் தம்மிடம் திரும்பி வந்து அவருடைய கட்டளைகளுக்குக் கீழ்ப்படிந்தால், அவர் அவர்களைத் தொலைதூர மூலைகளிலிருந்து கூட்டி சேர்த்து, அவர் தேர்ந்தெடுத்த இடத்தில் அவர்களை நிலைநிறுத்துவார் என்று கர்த்தர் உறுதியளிக்கிறார். தேவனிடம் திரும்பி வருபவர்களுக்கு தேவனின் கிருபையும் இரக்கமும் கிடைக்கும் என்ற எண்ணத்தை இந்த வாக்குறுதி வலுப்படுத்துகிறது.

நீங்கள் எப்போதாவது கர்த்தரிடமிருந்து பத்தாயிரம் படிகள் விலகிவிட்டதாக உணர்ந்தால், அவரிடம் திரும்புவதற்கு ஒரு படி மட்டுமே திரும்ப வேண்டும் என்பதை நினைவில் கொள்ளுங்கள். உங்கள் வருகைக்காக அவர் பொறுமையாக காத்திருக்கிறார். உங்கள் மீறல்களை அங்கீகரிப்பதும், நல்லிணக்கத்தின் அவசியத்தை அங்கீகரிப்பதும் இன்றியமையாத படிகள்.

இந்த நேரத்தில், நாம் அனைவரும் பாவம் செய்து, தேவமகிமை அற்றவர்கள் ஆனோம் என்பதை நினைவில் கொள்வோம். பாவம் மனிதகுலத்தை கர்த்தரிடமிருந்து பிரிக்கச் செய்தது, மரணம் தண்டனையாக வந்தது. இருப்பினும், தேவன் நல்லிணக்க வழியை அன்புடன் வழங்கினார். அவர் சிலுவையில் மரித்து, நம்முடைய பாவங்களுக்காகத் தம்மையே பலியாக ஒப்புக்கொடுக்க, தம்முடைய சொந்த குமாரனாகிய இயேசு கிறிஸ்துவை அனுப்பினார்.

எவரேனும் தங்கள் பாவங்களை ஒப்புக்கொண்டு, இயேசு கிறிஸ்துவையும் மூன்றாம் நாளில் அவருடைய உயிர்த்தெழுதலையும் நம்பி, அவரைத் தங்கள் சொந்த இரட்சகராகவும் கர்த்தராகவும் ஏற்றுக்கொள்கிறார்களோ, அவர்கள் இரட்சிக்கப்படுவார்கள் மற்றும் நித்திய ஜீவன் என்னும் பரிசைப் பெறுவார்கள்.

எடுத்து செல்ல:

¶ நமது சூழ்நிலைகள் எதுவாக இருந்தாலும், நாம் எப்போதும் தேவனிடம் திரும்புவதைத் தேர்ந்தெடுக்கலாம். நாம் நம்முடைய பாவங்களை அறிக்கையிடலாம், அவருடைய வழிகாட்டுதலை நாடலாம், அவருடைய மறுசீரமைப்பு வாக்குறுதிகளில் நம்பிக்கை வைக்கலாம்.

¶ உங்கள் பாவங்களை அறிக்கையிட்டு இரட்சிக்கப்படுங்கள்.

📖 இன்றைய தினத்துக்கான வேத வசனம்📖

மல்கியா 3:7

என்னிடத்திற்குத் திரும்புங்கள், அப்பொழுது உங்களிடத்திற்குத் திரும்புவேன் என்று சேனைகளின் கர்த்தர் சொல்லுகிறார்.

🙏🙏🙏🙏🙏🙏🙏

Written By -✍✍✍✍✍✍✍✍

Sis Shincy Susan

Translation by

Sis Tephila Mathew

33 views0 comments

✨ പ്രോത്സാഹന ചിന്തകൾ😁

💠 ദൈവത്തിങ്കലേക്ക് തിരിയുക!

നെഹമ്യാവ് 1: 5-9

vs5 ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,

vs6 നിന്റെ ദാസന്മാരായ യിസ്രായേൽ മക്കൾക്ക് വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കുകയും യിസ്രായേൽ മക്കളായ ഞങ്ങൾ നിന്നോട് ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന് നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണ് തുറന്നും ഇരിക്കേണമേ: ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.

vs7 ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്തമായി പ്രവർത്തിച്ചിരിക്കുന്നു: നിന്റെ ദാസനായ മോശെയോട് നീ കൽപ്പിച്ച കൽപ്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.

vs8 നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചു കളയും:

vs9 എന്നാൽ നിങ്ങൾ എങ്കലേക്ക് തിരിഞ്ഞ് എന്റെ കൽപ്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചു നടന്നാൽ നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെ നിന്ന് അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും എന്ന് നിന്റെ ദാസനായ മോശയോട് നീ അരുളി ചെയ്ത വചനം ഓർക്കേണമേ.

ദൈവവുമായി അകലുന്ന, അവിടുന്നുമായുള്ള സ്നേഹബന്ധത്തിന് വിള്ളൽ ഏൽക്കുന്ന ഏതെങ്കിലും ഒരു അനുഭവം ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അനുഭവിച്ചിട്ടുള്ളവർ ആയിരിക്കാം നാം ഓരോരുത്തരും. അനേകം കാരണങ്ങൾ ഉണ്ടായിരിക്കാമെങ്കിലും നമ്മിൽ ഉള്ള പാപം ഇതിന് ഒരു പ്രധാന കാരണമായി ഇരിക്കുന്നു.

മുകളിൽ തന്നിരിക്കുന്ന ഖണ്ഡികയിൽ നിന്നും ദൈവത്തിനെ സംബന്ധിച്ചുള്ള അനേകം സവിശേഷതകൾ നാം കാണുന്നു. അവിടുന്ന് തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമാണ്. മഹാശക്തി കൊണ്ടും ഭുജ വീര്യം കൊണ്ടും യിസ്രായേലിനെ വീണ്ടെടുത്ത സ്വർഗ്ഗത്തിലെ ദൈവമാണ്.

നിർഭാഗ്യവശാൽ, യിസ്രായേൽ ദൈവത്തിൽ നിന്ന് അകന്ന് പാപം ചെയ്യുവാൻ ഇടയായിത്തീർന്നു. അവർ ദൈവീക കൽപ്പനകളെ അനുസരിക്കാതെ, ദോഷമായി പ്രവർത്തിച്ച് അവിശ്വസ്തരായി തീർന്നു.

എന്നിരുന്നാലും, യിസ്രായേലിന്റെ മൂല്യ തകർച്ചയുടെ നടുവിലും പ്രത്യാശയുടെ കിരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കുന്നു. തന്റെ ജനം തന്റെ കൽപ്പനകളെ അനുസരിച്ച് തങ്കലേക്ക് മടങ്ങിവന്നാൽ ഏത് വിദൂര കോണിൽ നിന്നാണെങ്കിലും അവരെ കൂട്ടിച്ചേർത്ത് അവരെ താൻ തിരഞ്ഞെടുത്ത സ്ഥലത്ത് തന്നെ സ്ഥാപിക്കുമെന്ന് ദൈവം ഉറപ്പു നൽകുന്നു. അവിടുന്നിലേക്ക് മടങ്ങി ചെല്ലുന്നവർക്ക് ദയയും കരുണയും ലഭ്യമാക്കുന്ന ദൈവമാണെന്ന് ഈ വാഗ്ദത്ത്വം നമ്മെ ബലപ്പെടുത്തുന്നു.

നാം ദൈവത്തിൽ നിന്ന് വളരെ കാതങ്ങൾ അകലെയാണെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിലും ഒന്നോർക്കുക, ദൈവത്തിങ്കലേക്ക് ഉള്ള മടങ്ങി വരവിന്റെ ദൂരം ഒരു കാലടി മാത്രമേയുള്ളൂ. നമ്മുടെ മടങ്ങിവരവിനായി അവിടുന്ന് ക്ഷമയോടെ കാത്തിരിക്കുന്നു. എന്നാൽ നമ്മുടെ അകൃത്യങ്ങളെ മനസ്സിലാക്കി, അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുക എന്നത് സുപ്രധാനമായ നടപടികളാണ്.

ഇത്തരുണത്തിൽ, നാമ്മും പാപം ചെയ്തു ദൈവ തേജസ്സിൽ നിന്ന് വീണവരായിരുന്നു എന്ന് നമുക്ക് ഓർക്കാം. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി മരണ ശിക്ഷയ്ക്ക് അധീനരാക്കി. എന്നാൽ ദൈവം സ്നേഹവാനാകയാൽ യോജിപ്പിനുള്ള വഴി ഒരുക്കി തന്നു. തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തേക്ക് അയച്ചു, നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമായി ക്രൂശിന്മേൽ മരിച്ചു.

തന്റെ പാപങ്ങളെ ഏറ്റുപറഞ്ഞ്, കർത്താവായ യേശുക്രിസ്തു തനിക്കുവേണ്ടി മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേററ്റു ഇന്നും ജീവിക്കുന്നു എന്ന് വിശ്വസിച്ച് യേശുക്രിസ്തുവിനെ സ്വന്തം നാഥനും രക്ഷിതാവുമായി ഏറ്റു പറയുന്നവർക്ക് പാപമോചനവും നിത്യജീവനും അവിടുന്ന് സൗജന്യമായി നൽകുന്നു.

ഒരു സംക്ഷിപ്ത വീക്ഷണം:

🔹 നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആകട്ടെ, നമുക്ക് ദൈവത്തിങ്കലേക്ക് മടങ്ങിവരാം. നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് അവിടുന്നിന്റെ ആലോചനകളെ അന്വേഷിച്ച്, വീണ്ടെടുപ്പിൻ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാം.

🔹നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് രക്ഷിക്കപ്പെടാം.

📖ഈ ദിനത്തെ വേദഭാഗം📖

മലാഖി 3:7

എന്റെ അടുക്കലേക്ക് മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങി വരും.

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻


AUTHOR:✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

Sister Shincy Susan

TRANSLATION ✍✍✍✍✍✍✍✍✍✍✍✍✍✍

sister Acsah Nelson

16 views0 comments
bottom of page