top of page

ஒரு சிந்தனை

""

2 தீமோத்தேயு 2:21 ("எஜமானுக்கு உபயோகமானதும், எந்த நற்கிரியைக்கும் ஆயத்தமாக்கப்பட்டதுமான கனத்துக்குரிய பாத்திரமாயிருப்பான்.")

நாம் ஒரு பயனற்ற பாத்திரம் என்று எப்போதாவது உணர்ந்திருக்கிறீர்களா? அல்லது நினைக்கிறீர்களா? அப்போது கர்த்தர் "எனக்கு நீ தேவை" என்று கூறுகிறார்.

கர்த்தர் ஒரு பெண் கழுதையின் குட்டியை தனது வாகனமாக ஆக்கியதை நாம் அறிவோம். எந்த மனிதனும் சவாரி செய்யாத மிருகம் என்று பைபிள் சொல்கிறது. நேற்று வரை பயன்படாத தான், இன்று உபயோகப் பாத்திரமாக மாறும் என்று அந்தக் கழுதை நினைத்திருக்காது. யாராவது உங்களிடம் கேட்டால், "ஆண்டவருக்கு வேண்டும்" (மத்தேயு 21:3) என்று நீங்கள் சொல்ல வேண்டும் என்று கர்த்தர் தம் சீஷர்களிடம் கூறினார். கர்த்தர் அந்தக் கழுதையைப் பயன்படுத்தினார் என்றால், நம்மை எவ்வளவு அதிகம். கர்த்தர் நம் ஒவ்வொருவரையும் பயன்படுத்த விரும்புகிறார். இன்று என்பது தேவன் நமக்காக ஆயத்தம் செய்துள்ள நேரம். வேதவசனம் சொல்வது போல், நாம் நம் எஜமானுக்கு ஒரு பயனுள்ள பாத்திரமாக மாற வேண்டும். அதற்காக நாம் தேவனுக்கு நம்மைச் சமர்ப்பிக்கலாம். கர்த்தருக்கு நம்மை "தேவை". அவர் நம்மை பயன்படுத்த விரும்புகிறார். அதற்காக தேவன் நம் இதயக் கதவைத் தட்டிக் கொண்டே இருக்கிறார், யாரேனும் அந்த இதயக் கதவைத் திறந்தால், தேவன் தன்னிடம் வர விரும்புகிறார். (வெளிப்படுத்துதல் 3:20 "இதோ, வாசற்படியிலே நின்று தட்டுகிறேன்; ஒருவன் என் சத்தத்தைக்கேட்டு, கதவைத் திறந்தால், அவனிடத்தில் நான் பிரவேசித்து, அவனோடே போஜனம்பண்ணுவேன், அவனும் என்னோடே போஜனம்பண்ணுவான்.") அந்த கர்த்தருக்கு நம் இருதயக் கதவைத் திறப்போம். நாம் பயன்படுத்தபடுவோம். நாம் ஒரு வெறும் பாத்திரமாக வாழ வேண்டியவர்கள் அல்ல, ஆனால் எஜமானுக்கு ஏற்ற கனத்துக்குரிய பத்திரங்களாய் பயன்படுத்தப்படவேண்டியவர்கள். அதற்காக ஜெபிப்போம், கர்த்தர் நமக்கு உதவுவார் என்று நம்புவோம்!

தேவனுடைய பரிசுத்த நாமம் என்றென்றும் மகிமைப்படுவதாக! ஆமென்!

✍️ Sis. Reny Saji

23 views0 comments

2 Timothy 2:21("ഉടമസ്ഥന്നു ഉപയോഗവുമായി നല്ലവേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.")

നാം ഉപയോഗ ശൂന്യ മായ വെറും പാത്രം ആണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അഥവാ തോന്നാറുണ്ടോ? എങ്കിൽ കർത്താവു പറയുന്നു "എനിക്ക് നിന്നെ കൊണ്ട് ആവശ്യം ഉണ്ട് " എന്ന്.

നമുക്കറിയാം കർത്താവ് തന്റെ വാഹന മൃഗമാക്കിയത് പെൺ കഴുത യുടെ കുട്ടിയെയാണ്. ആരും ഒരിക്കലും കയറിയിട്ടില്ലാത്ത മൃഗം എന്ന് തിരുവചനത്തിൽ വായിക്കുന്നു. ഒരിക്കലും ആ കഴുതക്കുട്ടി ചിന്തിച്ചിട്ടുണ്ടാവില്ല ഇന്നലെ വരെ ഉപയോഗിക്കപ്പെടാത്ത താൻ ഇന്ന് ഉപയോഗ പാത്രമായി തീരും എന്ന്. കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, കർത്താവിനു അവയെ " ആവശ്യം ഉണ്ട് " എന്ന് പറയണം എന്ന് (Matthew 21:3). ആ കഴുതക്കുട്ടിയെ ദൈവം ഉപയോഗിച്ചു എങ്കിൽ നമ്മെ എത്ര അധികം. നമ്മെ ഓരോരുത്തരെയും കർത്താവ് ഉപയോഗപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. ഇന്ന് എന്നുള്ളത് കർത്താവ് നമുക്കായി ഒരുക്കിയിരിക്കുന്ന സമയമാണ്. വചനത്തിൽ പറയുന്നതു പോലെ ഉടമസ്ഥന് ഉപയോഗ മായ ഒരു മനപാത്രമായി നാം തീരേണ്ടത് ആവശ്യമാണ്. അതിനായി നാം നമ്മെ തന്നെ കർത്താവിൽ സമർപ്പിക്കാം. കർത്താവിന് നമ്മെ " ആവശ്യം ഉണ്ട് ". അവിടുന്ന് നമ്മെ ഉപയോഗിക്കുവാൻ വാഞ്ചിക്കുന്നു. അതിനായി കർത്താവ് നമ്മുടെ ഹൃദയത്തിന്റെ വാതിലിൽ മുട്ടി കൊണ്ടേയിരിക്കുന്നു, ആരെങ്കിലും ആ ഹൃദയ വാതിൽ തുറന്നാൽ അവനിലേക്ക്‌ വരുവാൻ കർത്താവ് ആഗ്രഹിക്കുന്നു. (Revelation 3:20 "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.") നമുക്ക് ആ കർത്താവിനായി ഹൃദയ വാതിൽ തുറക്കാം. നമ്മെ ഉപയോഗപ്പെടുത്താം. നാം ഒരു വെറും പാത്രമായി കിടക്കേണ്ടവരല്ല മറിച്ചു് നാം മനപാത്രമായി ഉടമസ്ഥന് ഉപയോഗപ്പെടേണ്ടവരാണ്. അതിനായി പ്രാർത്ഥിക്കാം, പ്രത്യാശിക്കാം ദൈവം അതിനായി നമ്മെ സഹായിക്കട്ടെ!

ദൈവ തിരുനാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ ! ആമേൻ !

Author: Sis. Reny Saji.

24 views0 comments

"ഞങ്ങൾക്കുവേണ്ടിയുള്ള നിൻറെ വിചാരങ്ങളും വളരെ ആകുന്നു".

(Psl 40: 5).

എന്താണ് ദൈവത്തിന് മനുഷ്യനോടുള്ള വിചാരം , അഥവാ ഉന്നതനായ ദൈവം മനുഷ്യനെ വിചാരിക്കുവാൻ മനുഷ്യന് അത്രയ്ക്ക് ഔന്നത്യ ഉള്ളവന്ണോ ? മനുഷ്യന്റെ സ്ഥിതി വാസ്തവത്തിൽ എന്താണ് ? ( Psl 144: 3,4) ൽ പറയുന്നു. "യഹോവേ മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്ത് ? മർത്യ പുത്രനെ നീ വിചാരിക്കുവാൻ അവൻ എന്തുമാത്രം" തിരുവചനത്തിൽ മനുഷ്യനെ വിചാരിക്കുവാൻ അവൻ എന്തുമാത്രം എന്ന ഒരു ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത് കാരണം അവൻ അത്ര നിസ്സാരനാണ്. ഒരു ശ്വാസത്തിന് തുല്യമാണ്. ആ ശ്വാസത്തിന്റെ പരിധി എത്ര എന്ന് നമുക്ക് നന്നായി അറിയാം. അതുപോലെ തന്നെ മറ്റൊരു യാഥാർത്ഥ്യമാണ്, മനുഷ്യന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽ പോലെ എന്നത്. ഒരു നിഴൽ മാറുവാൻ ആവശ്യമായ സമയത്തെക്കുറിച്ച് നാം നല്ല ബോധ്യമുള്ളവരാണ്. എങ്കിൽ ഇത്ര മഹാനായ, സർവ്വശക്തനായ ദൈവം പറയുന്നു, നമ്മളോടുള്ള ദൈവത്തിൻറെ വിചാരം വളരെയാകുന്നു എന്ന്. ആ ദൈവം നമ്മെക്കുറിച്ച് വിചാരിക്കുന്നു. മറ്റൊരു തലത്തിൽ നോക്കിയാൽ മനുഷ്യന്റെ വിചാരമല്ല ദൈവത്തിൻറെ വിചാരം കാരണം ആകാശം ഭൂമിക്കും മീതെ ഉയർന്നിരിക്കുന്നത് പോലെ ദൈവത്തിൻറെ വിചാരങ്ങൾ മനുഷ്യൻറെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. (Isha 55:8,9)


നമ്മുടെ അനു ദിന ജീവിതത്തിൽ ദൈവത്തിൻറെ ഈ വിചാരമല്ലോ, അഥവാ ഈ കരുതലല്ലോ നമ്മെ നടത്തുന്നത്. വീണു പോയതായ, നഷ്ടപ്പെട്ടു പോകാവുന്നതായ എത്രയോ സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവിടെ ഒക്കെ നമ്മെ താങ്ങി നടത്തിയത് ദൈവത്തിൻറെ കരുതലാണ് കാരണം "ദൈവം നമ്മെ വിചാരിക്കുന്നു" എന്നാൽ നമുക്ക് ഈ ലോകത്തിലേക്ക് നോക്കിയാൽ ഇതുപോലെ നമ്മെക്കുറിച്ച് വിചാരിക്കുന്നു ഒരു വ്യക്തിയെ കാണാൻ കഴിയുമോ? ഈ ചോദ്യം നമ്മുടെ ചിന്തകളെ ഉണർത്തട്ടെ! ഇങ്ങനെ നമ്മെ വിചാരിക്കുന്ന ഈ ദൈവത്തിനായി നമ്മുടെ ജീവിതത്തെ കൊടുത്തിട്ടുണ്ടോ? നമ്മുടെ സമയത്തെ കൊടുത്തിട്ടുണ്ടോ? നമുക്ക് ചിന്തിക്കാം ,


നമുക്ക് ഉണരാം ....


ദൈവം നാമംവാഴ്ത്തപ്പെടുമാറാകട്ടെ!


ആമേൻ.

19 views0 comments
bottom of page