top of page

*നന്ദിയുള്ളവരായിരിപ്പിൻ ‼️* എന്ന ഫാത്തിമ ഷിബു എഴുതിയ ഒരു ചെറിയ ലേഖനം ആണ് നമുക്കൊരുമിച്ചു ചിന്തിക്കാൻ *Voice Of Sathgamaya* യുടെ *"ചിന്തകൾ യഥാർഥ്യങ്ങൾ" 1069/10/21* എന്ന പ്രതിദിന ചിന്തയിൽ ചേർക്കാൻ ആഗ്രഹിക്കുന്നത്. *ഇന്ന് 2021 ഒക്ടോബർ 11തിങ്കളാഴ്ച ‼️*

👍👍👍👍👍👍👍👍👍👍👍👍

*നന്ദി എന്നുള്ള പദം കേൾക്കുമ്പോൾ തന്നെ നമുക്ക് എന്തു സന്തോഷമാണല്ലോ അല്ലേ⁉️*. നന്ദി എന്ന ഒരു വാക്ക് കേൾക്കുവാൻ ചെറിയ കുട്ടികൾ മുതൽ വലിയ മനുഷ്യർ വരെ വളരെ കൊതിക്കാറുണ്ടല്ലോ ⁉️.


സാധാരണ നമ്മുടെ ഒരു സ്വഭാവം എന്താണെന്നുവെച്ചാൽ *നാം ആർക്കെങ്കിലും, എന്തെങ്കിലും നന്മയോ, സഹായമോ ചെയ്തു കൊടുത്താൽ അവരിൽ നിന്നും നമ്മോട് നന്ദിയോടും, സ്നേഹത്തോടും, ആത്മാർഥതയോടും കൂടെ പെരുമാറണം എന്നാണ് നാം ആഗ്രഹിക്കുന്നത്.

മാത്രമല്ല ആ വ്യക്തി നമ്മൾ ചെയ്ത നന്മയെ ഒരിക്കലും മറക്കരുത് എന്നും നാം ചിന്തിക്കുന്നു. എന്നാൽ എല്ലാവരിൽനിന്നും നാം ആഗ്രഹിച്ചതുപോലെയുള്ള പ്രതികരണം ഉണ്ടാവണമെന്നില്ല. കൂടാതെ, നമുക്ക് അവരിൽനിന്നും എന്തെങ്കിലും കൈപ്പേറിയ അനുഭവം ഉണ്ടായാൽ നമുക്ക് എത്രമാത്രം വേദന ഉണ്ടാകും. മനുഷ്യരായ നാം ചെയ്ത നിസ്സാര സഹായത്തിനു പോലും ഇങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ, *നമ്മളെ പാപത്തിൽ നിന്നും, ശാപത്തിൽനിന്നും വീണ്ടെടുക്കുവാൻ തന്റെ ജീവനെ കാൽവരി ക്രൂശിൽ യാഗമായി അർപ്പിച്ച് നമ്മുടെ ആത്മാവിനെ നരക ശിക്ഷയിൽ നിന്ന് വിടുവിച്ച, സ്വർഗ്ഗരാജ്യത്തിനു അവകാശിയാക്കിത്തീർത്ത നമ്മുടെ കർത്താവിനോട് നാം എത്ര നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം ‼️.*


ഇതിനോടുള്ള ബന്ധത്തിൽ ലൂക്കോസ് എഴുതിയ സുവിശേഷം 17 ന്റെ 11 മുതൽ 19 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ, അവിടെ *10 കുഷ്ഠരോഗികൾ കർത്താവിന്റെ അടുക്കൽ വന്നു സൗഖ്യം പ്രാപിച്ചതായി നാം വായിക്കുന്നു. അവരിൽ ഒരുത്തൻ മാത്രമേ ദൈവത്തെ മഹത്വപ്പെടുത്താൻ കർത്താവിന്റെ അടുത്തേക്കു മടങ്ങി വന്നതായി നാം കാണുന്നൊള്ളു.*


കർത്താവ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നു,

*“പത്തുപേർ ശുദ്ധരായി തീർന്നില്ലയോ ⁉️. ബാക്കി ഒമ്പതുപേർ എവിടെ⁉️. ഈ അന്യജാതിക്കാരല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ⁉️ ”* എന്നു യേശുകർത്താവ് പറഞ്ഞതായി നാം വായിക്കുന്നു.


*നമ്മുടെ കർത്താവ് നമ്മുടെ അനുദിന ജീവിതത്തിൽ എത്രയെത്ര നന്മകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.* നമുക്ക് ആത്മരക്ഷ തന്നുവെന്ന് മാത്രമല്ല, ഈ ഭൂമിയിൽ ജീവിക്കാനുള്ള ജീവരക്ഷയും തരുന്നില്ലേ⁉️. *നമ്മുടെ സാമ്പത്തിക ആവശ്യങ്ങളിൽ, രോഗക്കിടക്കയിൽ, നമ്മെളെകൊണ്ട് നടത്തിക്കാൻ കഴിയാത്ത എത്രയോ കാര്യങ്ങൾ നമുക്ക് നമ്മുടെ കർത്താവ് സാധിപ്പിച്ചു തന്നിട്ടുണ്ടല്ലോ⁉️.*


*നാം സ്വയം പരിശോധിക്കുക, നമ്മളെ തനിച്ച് വിടാതെ നമ്മെ കൈപിടിച്ച് നടത്തിയ നമ്മുടെ കർത്താവിന്റെ അടുക്കൽ നാം മടങ്ങിവന്നു നന്ദി പറയുന്നവരാണോ⁉️.* അതോ ആ ഒൻപതു സൗഖ്യമായ കുഷ്ഠരോഗികളെപ്പോലെയാണോയെന്ന് നമുക്ക് ചിന്തിക്കാം ‼️.


സങ്കീർത്തനം 103 ൽ ദാവീദ് പറയുന്നു *എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.* കർത്താവ് നമുക്ക് ചെയ്യുന്ന ഉപകാരങ്ങൾ ഒന്നുപോലും മറക്കാതെ നന്ദിയുള്ളവരായിരിക്കാം.

കർത്താവ് അതിനായി നമ്മെ സഹായിക്കട്ടെ. *ആമേൻ ‼️*

‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️

*(Voice Of Sathgamay* ക്ക് വേണ്ടി ഷിബു കൊടുങ്ങല്ലൂർ. 9605581081)*

3 views0 comments

✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

*അരുമ നാഥൻ* 522


_


*അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.*

തീത്തൊസ് 3:5


മനുഷ്യന്റെ നീതി പ്രവൃത്തികൾ കൊണ്ട് രക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞാൽ അത് ശുദ്ധ വിഢിത്തരം തന്നെ. കാരണം മാനവ കുലമെല്ലാം നീതികെട്ടവരാണ്. അനീതി പ്രവൃത്തിച്ചു ജീവിക്കുന്ന മനുഷ്യൻ ചെയുന്ന പ്രവൃത്തികളെല്ലാം അനീതി നിർഭരമായിരിക്കും. തന്റെ പ്രവൃത്തികൾ കൊണ്ട് രക്ഷ നേടുവാൻ സാധിക്കുകയില്ല. എന്നാൽ പൗലോസ് പറയുകയാണ്, നാം ചെയ്ത നീതിപ്രവൃത്തികൾ നിമിത്തമല്ല, മറിച് ദൈവം മനുഷ്യനോട് കരുണ കാണിച്ചതിനാലാണ് രക്ഷയിലേക്ക് ദൈവത്തിന്റെ മക്കളെന്ന പദവിയിലേക്ക് മനുഷ്യൻ വരുവാൻ ഇടയായത്.


പ്രിയസ്നേഹിതരെ, _പ്രവൃത്തികൾ കൊണ്ട് രക്ഷ നേടുവാൻ ശ്രമിച്ച നാമൊക്കെ പരാജയപ്പെട്ടു പോയപ്പോൾ നമ്മുടെ അകൃത്യത്തെ മറന്നു ദൈവം നമ്മോട് കരുണ കാണിച്ചു. ആയതിനാൽ ഇന്ന് നമുക്ക് രക്ഷ ലഭിച്ചു. പാപത്തിന്റെ അന്ധകാരത്തിൽ നിന്ന് നമ്മെ രക്ഷിച്ച ദൈവത്തെ നമുക്ക് ഇന്ന് ആരാധിക്കാം._

ദൈവം നമ്മെ സഹായിക്കട്ടെ.


✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

📞7306140027

3 views0 comments

Evg ko Jose Kavapurackal Thodupuzha

EXODUS MINISTRIES

........................................

ബൈബിൾ പഠന പരമ്പര

...........................................

ആത്മ രക്ഷ

............................................

ദൈവിക തെരഞ്ഞെടുപ്പും വിളിയും .


രക്ഷാകരമായ ദൈവകൃപ എന്ന വിഷയത്തിന്റെ തുടർച്ച


പൊതുവായ കൃപയും രക്ഷാകരമായ കൃപയും തമ്മിലുള്ള വ്യത്യാസങ്ങൾ


( 1 ) കൃപയുടെ വ്യാപതി:


രക്ഷാകരമായ കൃപ വ്രതന്മാർക്ക് മാത്രം നല്കപ്പെടുന്നു ; പൊതുവായത് സർവ്വമനുഷ്യർക്കും ലഭിക്കുന്നു .


(2) കൃപയുടെ പ്രവർത്തനഫലം:


രക്ഷാകരമായ കൃപ പാപത്തിന്റെ ശിക്ഷ , കുറ്റം എന്നിവയെ നീക്കി വിശ്വാസിക്കു പുതുജീവനും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ പ്രായോഗിക തലത്തിൽ വിശുദ്ധിയും നല്കുന്നു .

പൊതൂവായ കൃപ അന്തരിക രൂപാന്തരം വരുത്തുന്നില്ല , പാപത്തിന്റെ ശക്തിയെ തടയുക മാത്രം ചെയ്യുന്നു .


( 3) കൃപയുടെ പ്രതിരോദ്ധത :


രക്ഷാകരമായ കൃപ ആത്യന്തികമായി അപ്രതിരോദ്ധ്യമാണ് .

പൊതുവായ കൃപ പ്രതിരോദ്ധ്യമാണ് എന്നുമാത്രമല്ല ഏറെക്കുറെ എല്ലായ്പ്പോഴും പ്രതിരോധിക്കപ്പെടുന്നുമുണ്ട് .


(4 ) കൃപയുടെ പ്രവർത്തനമണ്ഡലം :


രക്ഷാകരമായ കൃപ ആത്മികതലത്തിൽ പ്രവർത്തിക്കുന്നു . എന്നാൽ പൊതുവായ

കൃപ ബുദ്ധിപരവും

ധാർമ്മികവുമായ തലങ്ങളിലാണ് പ്രവർത്തിക്കുന്നത് .

ഇക്കാരണത്താൽ രക്ഷാകരമായ കൃപ ജീവിതത്തിൽ ആത്മികഫലങ്ങൾ ഉളവാക്കു മ്പോൾ പൊതുവായ കൃപ ധാർമ്മിക വ്യതിയാനങ്ങൾ മാത്രേ വരുത്തുന്നുള്ളു .


(5). കൃപയുടെ പ്രവർത്തനവിധം :


രക്ഷാകരമായ കൃപ ഹ്രദയത്തിൽ നേരിട്ട് പ്രവർത്തിച്ചു രൂപാന്തരം വരുത്തുന്നു .

പൊതുവായ കൃപയാകട്ടെ ധാർമ്മികവും ബുദ്ധിപരവുമായ സ്വാധീനതവഴിയാണ് വ്യതിയാനങ്ങൾ വരുത്തുന്നത് .


അർമീനിയൻ ചിന്താഗതി


ഈ ചിന്താഗതിയിൽ ദൈവകൃപയ്ക്ക് രക്ഷാകരമെന്നും പൊതുവായതെന്നുമുള്ള വേർതിരിവിനു സ്ഥാനമില്ല .

ദൈവം എല്ലാവരോടും കൃപ കാണിച്ചിരിക്കുന്നു .

അതു വ്യക്തിപരമായി പ്രയോജനപ്പെടുത്തുവാനുള്ള കഴിവും ഉത്തരവാദിത്വവും പാപിയായ മനുഷ്യനുണ്ട് .

മനുഷ്യർ മനഃപൂർവ്വം ആത്മാവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താത്തപക്ഷം ബുദ്ധിയുടെ പ്രകാശനത്താലും സത്യത്തിന്റ നിർബ്ബന്ധത്താലും യേശുക്രിസ്തുവിലേക്കു തിരിയുവാനും രക്ഷപ്പെടുവാനും കഴിവുള്ളവനാണ്.


ഡോട്ടിലെ സുന്നഹദോസിൽ ( 1618--19 ) മേൽപ്പറഞ്ഞ ചിന്തഗതിയെ ദുരുപദേശമായി തള്ളിക്കളഞ്ഞു .

വീഴചവന്ന മനുഷ്യനിൽ അവശേഷിക്കുന്ന കഴിവുകളുടെ സദുപയോഗം വഴി തനിക്കു രക്ഷ പ്രാപിക്കാനാവും എന്ന അർമീനിയൻ ആശയത്തെ സിനോഡ് നിരാകരിച്ചു .


പൊതുവായ കൃപയും ക്രിസ്തുവിന്റെ പാപപരിഹാര ബലിയും

( Common grace and the atonement of Christ )


പൊതുവായ ദൈവകൃപയും. ക്രിസ്തുവിന്റെ പാപപരിഹാര ബലിയും തമ്മിലുള്ള. ബന്ധം ചർച്ചയക്കു വിഷയമായിട്ടുണ്ട് ദൈവത്തോട് മറുതലിച്ച് നിതൃശിക്ഷയക്കു യോഗൃനായ മനുഷൃനോട് ഒരു പാപപരിഹാര ബലിയുടെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ കൃപ കാണിക്കാൻ കഴിയും ?


ഡോ. ഏബ്രഹാം കയ്പർ ( Dr . Abraham Kuyper ) ഈ വിഷയത്തിൽ ഇങ്ങനെയൊരു ബന്ധമുള്ളതായി കാണുന്നില്ല .

വ്രതന്മാരല്ലത്തവർക്കു ദൈവം നല്കുന്ന നന്മകൾ ക്രിസ്തുവിൽ നിന്നാണ് ഏതെങ്കിലും അതു തന്റെ രക്ഷണ്യ വേലയുടെ അടിസ്ഥാനത്തിലല്ല , മറിച്ച് സ്രഷടിയുടെ പരിപാലനം എന്ന നിലയിലാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം .


എന്നാൽ സ്രഷ്ടിയിലെ ദൈവികാനുഗ്രഹങ്ങൾ പാപത്താൽ ദൈവത്തിന്റെ ശിക്ഷയക്കു വിധേയനായ മനുഷ്യന് എങ്ങനെ തുടർന്നും നല്കിക്കൊണ്ടിരിക്കാൻ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

വ്രതന്മാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ പാപപരിഹാരബലി ഇതിനു മതിയായ ഉത്തരമാണ് . എന്നാൽ മറ്റുള്ളവരെക്കുറിച്ച് എന്തു വിശദീകരണം നല്കും!


പൊതുവായ കൃപ പ്രാപിക്കു നല്കുവാൻ നീതിനിർവ്വഹണപരമിയ ( Judicial ) ഒരടിസ്ഥാനം ഒരു പക്ഷേ ആവശ്യമില്ല എന്നു തന്നെ പറയാം കാരണം പൊതുവായ കൃപയിൽ പാപക്ഷമയോ കുറ്റവിമുക്തിയോ ഉൾപ്പെടുന്നില്ല; ശിക്ഷാനിർവ്വഹണം കേവലം നീട്ടിവെയക്കപ്പെടുക മാത്രമാണ് സംഭവിക്കുന്നത് ( റോമർ 9: 22. 23 ).


നവീകരണ വേദശാസ്ത്രികൾ പെതുവായ കൃപയെ ക്രിസ്തുവിന്റെ പാപപരിഹാരബലിയുമായി നേരിട്ടു ബന്ധപ്പെടുത്തുവാൻ വൈമനസ്യം ഉള്ളവരാണ് എന്നിരിക്കിലും തന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗത്തിന് പൊതുവായി അനേകം നന്മകളും വന്നുചേരുന്നുണ്ട്.

മനുഷ്യനുമായി ദൈവം ചെയതിട്ടുള്ള എല്ലാ ഉടമ്പടികളിലും ഈ പ്രമാണം കാണാവുന്നതാണ്.


തെരഞ്ഞെടുപ്പിൻ പ്രകാരം ദൈവം ഒരു ജനതയെ ഒരുക്കുമ്പോൾ, അവരുമായി ജനനം കൊണ്ട്ം ജീവിതസാഹചര്യങ്ങൾ വഴിയും ബന്ധപ്പെട്ടവരായ അവിശ്വാസികളും രക്ഷാസംബന്ധമല്ലാത്ത പൊതുവായ അനുഗ്രഹങ്ങളിൽ പങ്കാളികളാവുക എന്നത് തികച്ചും സ്വാഭാവികമാണ് .പത്തു നീതിമാന്മാർ നിമിത്തം ഒരു പട്ടണത്തെ നശിപ്പിക്കയില്ല എന്ന വചനവും കോതമ്പിനു കേടുവരാതിരിപ്പാൻ കളയും വളരട്ടെ എന്ന വചനവും ഈ സത്യത്തെയാണ് കാണിക്കുന്നത് .

ശാപവും മരണവും ഒഴികെ സ്വാഭാവിക മനുഷ്യൻ അനുഭവിക്കുന്നതൊക്കെയും യേശുക്രിസ്തുവിന്റെ രക്ഷണ്യവേലയുടെ നേരിട്ടല്ലാത്ത ഫലമാണ് ( Turretin in Berkhof 439).


തുടരും


Evg ko Jose Kavapurackal Thodupuzha .

bottom of page